District News
പഴയങ്ങാടി: ചെറുകുന്ന് പള്ളിച്ചാലിൽ ട്രെയിൻതട്ടി വിദ്യാർഥി മരിച്ചു. കട്ടക്കുളത്തെ കല്ലക്കുടിയൻ അനീഷ്-ഷീജ ദമ്പതികളുടെ മകൻ ഫെലിൻ ഫെഡറിക്ക് (16) ആണ് മരിച്ചത്. കണ്ണപുരം പോലീസ് സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 10.40 ഓടെയായിരുന്നു സംഭവം.
സമീപത്തെ ക്ലബിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപരിപാടികൾ കണ്ട് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ഫെലിൻ ഫെഡറിക്കിനെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.ചെറുകുന്ന് മുണ്ടപ്രം ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതി റിസൽട്ട് കാത്തിരിക്കുകയായിരുന്നു. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കട്ടക്കുളം സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിച്ചു. സഹോദരൻ: ഫാബിയോ.
District News
നേമം: ജേണലിസം വിദ്യാർഥിയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് തണ്ണിക്കുഴി വടക്കേ പുത്തൻവീട്ടിൽ സന്തോഷിന്റെയും ബിന്ദുവിന്റെയും മകൻ ദീപു (21) വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ ഏഴരയോടെ നരുവാമൂട് മൊട്ടമൂട് ഗാന്ധിനഗർ റെയിൽ പാതയിൽ കണ്ടെത്തിയത്.
ദീപുവും കുടുംബവും കഴിഞ്ഞ കുറെ നാളുകളായി ബാലരാമപുരം കൊടിനടയിൽ വാടകയ്ക്കാണ് താമസം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ ജേണലിസം വിദ്യാർഥിയാണ് ദീപു. നരുവാമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരി : ശ്രുതി.
District News
കുണ്ടറ : വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കല്ലട കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് (12) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആര്‍ദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ചെത്തിയ ആര്‍ദ്രയാണ് വീടിനോട് ചേര്‍ന്ന ഷെഡിനുള്ളില്‍ തയ്യല്‍ മെഷീനിന് സമീപം ആദിദേവിനെ പൊള്ളലേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആര്‍ദ്രയുടെ കരച്ചില് കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
കോണ്‍ക്രീറ്റ് കരാറുകാരനായ പിതാവ് ഷെഡില്‍ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റര്‍ മെഷീനാണ് അപകടകാരണമായതെന്നാണ് നിഗമനം. തയ്യല്‍ മെഷീന് മേശയ്ക്ക് മുകളില്‍ വൈദ്യുതി പ്ലഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റര്‍ മെഷീന്. ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തില്‍ വൈദ്യുതാഘാതമേറ്റെന്നാണ് കരുതുന്നത്.
District News
പാറശാല: റോഡപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാറശാല മുരിയങ്കര തൊട്ടുമ്പുറം വീട്ടിൽ രാജേഷ് -ശശികല ദമ്പതികളുടെ മകൻ സനൂപ്(16)ണ് മരിച്ചത്. ആറയൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ 16 നു രാത്രി സുഹൃത്തിന്റെ ഇരു ചക്ര വാഹനത്തിന്റെ പുറകിലിരുന്നു സഞ്ചരിക്കവേ നെടുവൻവിളയിൽ വച്ച് വൈദ്യുതി തൂണിലിടിച്ച് വീഴുകയായിരുന്നു. കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഇന്നലെയായിരുന്നു മരണം. സഹോദരി: സാനിയ നഴ്സിംഗ് വിദ്യാർഥിയാണ്.
District News
കാസർഗോഡ്: സ്കൂട്ടറും ഥാർ ജീപ്പും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചെട്ടുംകുഴിയിലെ അബ്ദുൾ റസാഖിന്റെയും നസീമയുടെയും മകൻ മുഹമ്മദ് നിഹാൽ (19) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഉളിയത്തടുക്കയിൽ വച്ചായിരുന്നു അപകടം. ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിയണ്ണി ജിവിഎച്ച്എസ് സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ നിഹാൽ വിദ്യാനഗറിലെ ഒരു കടയിൽ താത്കാലികമായി ജോലി ചെയ്തു വരികയായിരുന്നു.
സഹോദരങ്ങൾ: നസൽ, തൻസീർ, റിസ ഫാത്തിമ, ആയിഷ.
District News
മുക്കം: കൊടിയത്തൂർ സ്വദേശിയായ വിദ്യാർഥി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിൽ പിജി വിദ്യാർഥിനിയായ കൊടിയത്തൂർ എറക്കോടൻ ചന്ദ്ര ഹുസൈൻ (25) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം കൊടിയത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കി. പ്രവാസി വ്യവസായിയും റിയാ ട്രാവൽസ് ഗൾഫ് കോഡിനേറ്ററുമായ കൊടിയത്തൂർ എറക്കോടൻ ഹുസൈന്റെ മകളാണ്.
ഉമ്മ: ബിജില ഹുസൈൻ. സഹോദരങ്ങൾ: സൂര്യ ഹുസൈൻ, ത്വൽഹ ഹുസൈൻ, സദ്ദാം ഹുസൈൻ, നോഷിൻ ഹുസൈൻ.
District News
മഞ്ചേരി: വിനോദയാത്രയ്ക്കിടെ തൃശൂരിലുണ്ടായ ബൈക്ക് അപകടത്തിൽ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ വിദ്യാർഥി മരിച്ചു.
കാരക്കുന്ന് ആമയൂർ റോഡിലെ പാലക്കൽ മുഹമ്മദിന്റെ മകൻ ആമിൻ ത്വയ്യിബ് ആണ് (20) മരിച്ചത്. മഞ്ചേരിയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോകുന്നതിനിടെ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. ശനിയാഴ്ച അർധരാത്രിയിൽ സുഹൃത്തുക്കളായ നാലംഗ സംഘമാണ് രണ്ട് ബൈക്കുകളിലായി യാത്ര തിരിച്ചത്.
വടക്കാഞ്ചേരി-തൃശൂർ റൂട്ടിൽ കോലാഴിയിൽ വച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡിലെ സൂചന ബോർഡിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ത്വയ്യിബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അർഫിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മന്പാട് എംഇഎസ് കോളജ് വിദ്യാർഥിയും കാരക്കുന്ന് ആമയൂർ റോഡ് യൂണിറ്റ് എംഎസ്എഫ് ജനറൽ സെക്രട്ടറിയുമാണ് ത്വയ്യിബ് . മൃതദേഹം കാരക്കുന്ന് വലിയ ജുമാമസ്ജിദിൽ കബറടക്കി. മാതാവ്: സാജിത പാലപ്പെട്ടി. സഹോദരങ്ങൾ: സാബിക്, റഹീമ ഷെറിൻ, ഹഫീഫ ഷെറിൻ.
District News
കട്ടപ്പന: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാഞ്ചിയാർ മടുക്കക്കുഴി സെബാൻ തോമസ്-മായ ദന്പതികളുടെ മകൻ ജോപ്പൻ സെബാൻ (19) ആണ് മരിച്ചത്.
21ന് വൈകുന്നേരം ഏഴരയോടെ കട്ടപ്പന-കുട്ടിക്കാനം റോഡിൽ കാഞ്ചിയാർ പള്ളിക്കവല ഗുരുമന്ദിരത്തിനു സമീപമായിരുന്നു അപകടം.
കട്ടപ്പന ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്നു ജോപ്പൻ. മുന്നിൽ പോയ കാർ വലത്തേയ്ക്കു തിരിക്കുന്നതിനിടെ ജോപ്പൻ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജോപ്പൻ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് 10.30ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: ടോമിൻ, റോസ്ന.
Kerala
മേപ്പാടി: ചൂരൽമല സ്വദേശിയായ വിദ്യാർഥി ഏലവയൽ പുഴയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ചൂരൽമല നീലിക്കാപ്പ് മാങ്കൂട്ടംപറന്പിൽ അബ്ദുറഹ്മാൻ-കമറുന്നീസ ദന്പതികളുടെ മകൻ മുഹമ്മദ് റാഷിദ്(14) ആണ് മരിച്ചത്.
വെള്ളാർമല ഗവ. ഹൈസ്കൂൾ ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ്. ബന്ധുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു.
നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പും ആർആർടി സംഘവും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം അരപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മുഹമ്മദ് റാഫി, ബിസ്മിയ എന്നിവർ സഹോദരങ്ങളാണ്.
Kerala
തൃശൂർ: മസ്തിഷ്ക ജ്വരം ബാധിച്ച് പതിനഞ്ചുകാരി മരിച്ചു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളാങ്ങല്ലൂർ തയ്യിൽ റോഡ് അക്കരകാരൻ വീട്ടിൽ എ.എസ്. തുളസീദാസിന്റെ മകൾ ശിവനന്ദനയാണു മരിച്ചത്.
നാലുമാസം മൂൻപാണ് ശിവനന്ദന അസുഖബാധിതയായത്. വിവിധ പരിശോധനകൾ നടത്തിയിട്ടും അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന കാര്യത്തിൽ തെളിവുകൾ ലഭിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് ഇവർ താമസിച്ചിരുന്ന പോലീസ് ക്വാര്‍ട്ടേഴ്സിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ആർക്കെങ്കിലും ഈ അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയും ചെയ്തു.
പരിശോധനകളിൽ അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്നതൊന്നും കണ്ടെത്താനായില്ല. അമല ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അവിടെ വച്ചാണു മരണം സംഭവിച്ചത്. കാൽഡിയൻ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായിരുന്നു. എസ്എസ്എൽസി പരീക്ഷ ആരംഭിച്ച ദിനത്തിലാണു ശിവനന്ദനയുടെ വേർപാട്. അമ്മ: ബിജി. സഹോദരൻ: കൈലാസ്. സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടന്നു.
District News
മഞ്ചേരി: മഞ്ചേരിയ്ക്കടുത്ത് നറുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർഥി മരിച്ചു.
മലപ്പുറം മേൽമുറി അധികാരിത്തൊടി സ്വദേശി പറന്പൻ അബ്ദുള്ള എന്ന ബാപ്പുവിന്റെ മകൻ പറന്പൻ സൽമാനുൽ ഫാരിസ് (19) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് മേൽമുറി ആലത്തൂർപടി പഴയതൊടി അനസ്(19) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് അപകടം. മഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫാരിസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: സുലൈഖ. സഹോദരങ്ങൾ: ഫാത്തിമ തസ്നി, ഇഖ്റാമുൽ ഹഖ്്, ഫർസാന. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കോണോംപാറ ജുമാ മസ്ജിദിൽ കബറടക്കും.
Kerala
കൊല്ലാട്: നഴ്സിംഗ് വിദ്യാര്‍ഥിനി കോയമ്പത്തൂരില്‍ കുഴഞ്ഞു വീണു മരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം മൂലേടം യൂണിറ്റ് പ്രസിഡന്റ് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിന്റെ മകള്‍ മയഘ ജിമ്മി(19)യാണ് മരിച്ചത്.
സംസ്കാരം പിന്നീട്. അമ്മ: കളത്തിപ്പടി ചിറക്കരോട്ട് സോണു. സഹോദരിമാര്‍: മഹിമ, നിയ.
District News
പാലക്കാട്: അകത്തേത്തറയിൽ ഒന്‍പതാംക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലേക്കുളങ്ങര പണ്ടാരക്കളം ശ്രീദുർഗാനഗർ ശ്രീദർശനം വീട്ടിൽ വിജയന്റെ മകൻ ശ്രീനന്ദു(14)വിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം. മുറിയിൽ ശ്രീനന്ദുവിന്റെ ശബ്ദമൊന്നും കേൾക്കാതിരുന്നതിനെതുടർന്ന് സഹോദരി ദർശന അന്വേഷിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ അയൽവാസികളുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഒലവക്കോട് റെയിൽവേ സ്കൂൾ ഒന്‍പതാംക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ ഹേമാംബികനഗർ പോലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയില്ലെന്നും കുട്ടി കുറച്ചുനാളുകളായി കടുത്ത മാനസികസമ്മർദം അനുഭവിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. അമ്മ: മീന. സഹോദരിമാർ: ദർശന, ശ്രീലേഖ.
District News
പെരിന്തൽമണ്ണ: ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് പരിക്കേറ്റ മൂന്നാംവർഷ ഡിഗ്രി വിദ്യാർഥി ചികിത്സയിലിരിക്കേ മരിച്ചു.
പട്ടിക്കാടിനടുത്ത് പറന്പൂർ പള്ളിപ്പറന്പിലെ തൊട്ടിക്കുളയൻ ഹംസ എന്ന ബാപ്പുവിന്റെ മകൻ മുഹമ്മദ് സഹീദ് (21) ആണ് മരിച്ചത്. പെരിന്തൽമണ്ണ പൊന്ന്യാകുർശി ഐഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിയാണ്.
ബുധനാഴ്ച രാവിലെ 10ന് മുക്കം മാങ്ങാപൊയിലിലാണ് അപകടമുണ്ടായത്. സഹീദ് ഓടിച്ച ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെടുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മാതാവ് : നിരവിൽ റഹീമ (നെൻമിനി). സഹോദരങ്ങൾ: സിറാജ് (ദുബായ്), സാദിഖ്, ഹസീന, റഫീന.
District News
കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. തലശേരി തിരുവങ്ങാട് മൂഴിക്കര തിരുവാതിര ഹൗസിലെ രവീന്ദ്രൻ-ബീന ദന്പതികളുടെ മകൻ അഖിലേഷാണ് (22) മരിച്ചത്.
കണ്ണൂർ എസ്എൻ കോളജ് മൂന്നാം വർഷ ബിഎസ്സി ബോട്ടണി വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ 10.15 ഓടെ എടക്കാട് ആയിരുന്നു അപകടം. പരിക്കേറ്റ അഖിലേഷ് രവീന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. അപർണ ഏക സഹോദരിയാണ്.
District News
എടക്കര: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ മൂത്തേടം സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന വിദ്യാർഥിനി പരിക്കുകളോടെ രക്ഷപ്പെട്ടു.
മൂത്തേടം ചെമ്മംതിട്ടയിലെ കറുത്തേടത്ത് ഹുസൈന്റെ മകളും കോഴിക്കോട് ദേവഗിരി കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയുമായ ഫാത്തിമ റിഫയാണ് (20) മരിച്ചത്.
ദേശീയപാത 66 ലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. പെണ്‍കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഇടിച്ചു. ഇതോടെ സ്കൂട്ടർ മറിയുകയും ഫാത്തിമ റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഇരിന്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ വിദ്യാർഥിനിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം നാലോടെ മൂത്തേടത്തെ വീട്ടിലെത്തിച്ച ഫാത്തിമ റിഫയുടെ മൃതദേഹം അഞ്ചോടെ ചെമ്മംതിട്ട ജുമാമസ്ജിദിൽ കബറടക്കി. ജസ്മനയാണ് മാതാവ്. സഹോദരങ്ങൾ: മുഫാസ, ഫറ ഹുസൈൻ.
District News
കുളത്തൂപ്പുഴ: കുളത്തുപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിനടുത്തു കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു.
മടത്തറ കൊല്ലായിൽ സത്യമംഗലം ഹസ്ന മൻസിലിൽ നുജുമുദീൻ -സജീന ദമ്പതികളുടെ മകൻ മുഹമ്മദ് അഹ്സൻ (17) ആണ് മരിച്ചത്.
ചിതറ പരുത്തി എസ്എൻഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയായ അഹ്സൻ കഴിഞ്ഞ മൂന്നിനു സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കുളത്തുപ്പുഴ ചോഴിയക്കോട് ഭാഗത്തെ കല്ലടയാറ്റിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ശക്തമായ ഒഴുക്കിൽ അകപ്പെട്ട അഹ്സനെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽഎത്തിക്കുകയായിരുന്നു.ഗുരുതരപരിക്കുകളോടെതിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഹ്സൻ മരണപ്പെട്ടത്.
Kerala
കൊരട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊരട്ടി കട്ടപ്പുറം പൊറത്തൂർ വീട്ടിൽ ജൂബിയുടെ മകൻ അലൻ ജെയ്സ് (18) ആണ് മരിച്ചത്.
കൊരട്ടി എംഎഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. സുഹൃത്തുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേ കറുകുറ്റി അപ്പോളോ ആശുപത്രിക്കുസമീപം ബൈക്ക് നിയന്ത്രണംവിട്ട് അപകടം സംഭവിച്ചുവെന്നാണ് കരുതുന്നത്. സുഹൃത്തിനു സാരമായ പരിക്കേറ്റു.
ഇന്നലെ പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. അങ്കമാലിയിൽ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു അലനും സുഹൃത്തും. ഗുരുതരമായി പരിക്കേറ്റ അലനെ അപ്പോളോ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സംസ്കാരം പിന്നീട്.അലന്റെ അമ്മ ജിൻസി വിദേശത്താണ്. സഹോദരങ്ങൾ: ആൻലിൻ ജെയ്സ്, ജെനിഫർ ജെയ്സ്.
District News
നെടുമങ്ങാട്: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. ആര്യനാട്, പറണ്ടോട് പുറത്തിപ്പാറ വിഭാ ഭവനിൽ വിജയകുമാറിന്റെ മകൻ വിധു (20) വാണ് മരിച്ചത്.
ആര്യനാട് -കുളപ്പട റോഡിൽ തോളൂർ പെട്രോൾ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ബാർബർ ഷോപ്പിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡരികിലെ പുല്ലിലേക്ക് ബൈക്ക് തെറ്റിപ്പോയതോടെ നിയന്ത്രണം നഷ്ടപ്പെടുകയും യുവാവിന്റെ തല സമീപത്തെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു.
തിരുവനന്തപുരം ചാക്ക ഐടിഐയിൽ പമ്പ് ഓപ്പറേറ്റിംഗ് കോഴ്സ് വിദ്യാർഥിയായിരുന്നു വിധു. മാതാവ് ദീപ വിതുരയിലെ പെട്രോൾ പന്പ് ജീവനക്കാരിയാണ്. പിതാവ് വിജയകുമാർ കൂലിപ്പണിക്കാരനാണ്. സഹോദരങ്ങൾ: വിഭ, വിവേക്.
National
നന്ദുർബാർ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ സ്കൂൾ ബസ് കൊക്കയിലേക്കു മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. 15 വിദ്യാർഥികൾക്കു ഗുരുതരമായി പരിക്കേറ്റു.
അമിലിബാരി ഗ്രാമത്തിലായിരുന്നു അപകടം. 150 അടി താഴ്ചയിലേക്കാണു ബസ് മറിഞ്ഞത്. മഹോൻബാരി ആശ്രമം സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സമീപഗ്രാമങ്ങളിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
District News
നെടുങ്കണ്ടം: സുഹൃത്തുക്കളുമൊത്ത് മീന്‍ പിടിക്കുന്നതിനിടെ ചെക്ക് ഡാമിലേക്കു കാല്‍വഴുതി വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. പത്തിനിപ്പാറ കൊച്ചിടത്തിനാട് രാജേഷ് - രാജി ദമ്പതികളുടെ മകന് അനന്ദു കൃഷ്ണനാണ് (16) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പാമ്പാടുംപാറ പത്തിനിപ്പാറയിലുള്ള ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. അനന്ദുവും മൂന്നു സുഹൃത്തുക്കളുമൊത്ത് വീടിനു സമീപമുള്ള ചെക്കുഡാമില്‍ മീന്‍പിടിക്കാന്‍ പോയിരുന്നു. ഇതിനിടെ അനന്ദു കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ പ്രദേശവാസികളെ വിവരം അറിയിച്ചതനുസരിച്ച് ഇവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നെടുങ്കണ്ടത്തുനിന്നു ഫയര്‍ഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് അനന്ദുവിനെ കണ്ടെത്തിയത്. മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നെടുങ്കണ്ടം ദീപ്തി കോളജ് വിദ്യാര്‍ഥിയാണ് അനന്ദു കൃഷ്ണന്. സ്വാതി ഏക സഹോദരിയാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
District News
കോഴിക്കോട്: കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം കെട്ടിക്കിടന്ന മാലിന്യക്കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരണമടഞ്ഞു.
ആലുവ സ്വദേശി മുഹമ്മദ് സിനാലന്(15) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിനാന് കൊടിയത്തൂര്‍ ബുഹാരി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു.
ഒക്ടോബര്‍ 20നാണ് അപകടം നടന്നത്. കൊടിയത്തൂര്‍ ആലിങ്ങലിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ മാലിന്യ ടാങ്കിനായി നിര്‍മിച്ച കുഴിയില്‍ കുട്ടി വീഴുകയായിരുന്നു.
മഴ പെയ്ത് കുഴിയാകെ വെള്ളം നിറഞ്ഞിരുന്നു. പന്തിന് പിന്നാലെ ഓടിയപ്പോള്‍ കുഴിയില്‍ വീണുപോവുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു.
Kerala
കൊച്ചി: ആലുവയിൽ തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാൻ മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് സുഹൃത്തുകളും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.
സിനാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വയലക്കാട് വീട്ടിൽ സുധിറിന്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ.
Kerala
കൊല്ലം: വിദ്യാർഥി സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
റിപ്പോർട്ട് തേടി. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു.
കുറ്റക്കാർക്കെതിരേ മുഖ്യം നോക്കാതെ നടപടിയെടുക്കും. ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.
Kerala
കൊല്ലം: സ്കൂളില്‍വച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.
കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.